Skip to main content

കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍

 കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍



കേരളത്തിലെ സ്ത്രീകള്‍ പൊതുവെ ഇറങ്ങിചെല്ലാത്ത ഒരിടമായിരുന്നു ഫോട്ടോഗ്രഫി. മോജോ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് നിരവധി പെണ്‍ ക്യാമറകള്‍ സമൂഹത്തിലേക്ക് തിരിച്ച് വച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം പൊതുവെ കുറവാണ്.  കാട് കയറി ഫോട്ടോ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സുരക്ഷയുമൊക്കെ മാനിച്ചാണ് ഈ മേഖലയിലേക്ക് പെണ്‍കൂട്ടം നടന്നടുക്കാത്തത്. പക്ഷെ കാട്ടിലെ കാഴ്ചകളും വന്യതയും ഒരു തവണ നമ്മളനുഭവിച്ചാല്‍ ക്യാമറ പിന്നെ ഒരിക്കലും തിരിച്ച് വെക്കാതിരിക്കാനാവില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഈ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.വന്യജീവി ഫോട്ടോഗ്രഫിയില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഇവര്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന വനിത ഫോട്ടോഗ്രാഫര്‍മാരുടെ മാതൃകകളാവേണ്ടതുണ്ട്. പെണ്ണുങ്ങള്‍ക്ക് പറ്റാത്ത ഇടമല്ല കാടെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇവരുടെ ഓരോ സ്‌നാപുകളും വിളിച്ച് പറയുന്നതും അതുതന്നെയാണ്. താഴ്ത്തികെട്ടലുകളിലോ കമ്മന്റടികളിലോ വീഴാതെ നമ്മുടെ ക്യാമറയിലും ക്യാമറയുടെ ഉള്ളിലൂടെ കാണുന്ന കാഴ്ചകളിലും വിശ്വാസമര്‍പ്പിച്ച് യാത്ര തിരിച്ചാല്‍ നല്ല ചിത്രങ്ങള്‍ നമ്മെ തേടിവരുമെന്നാണ് ഇവര്‍ ഒരുമിച്ച് പറയുന്നത്. ആ പെണ്‍നക്ഷത്രങ്ങളെ നമുക്ക് പരിചയപ്പെടാം.


      നല്ല പാതിയുടെ സമ്മാനം ഫോട്ടോഗ്രാഫറാക്കിയ കഥ


കേരളത്തിലെ  വന്യജീവി ഫോട്ടോഗ്രാഫര്‍മാരില്‍ പ്രമുഖയാണ് സീമ സുരേഷ്. തന്റെ ഭര്‍ത്താവ്  സമ്മാനിച്ച ക്യാമറയില്‍ നിന്നാണ് സീമക്ക് ഫോട്ടോഗ്രഫി ഹരമാകുന്നത്. ആ ക്യാമറയിലൂടെ ഫോട്ടോ എടുത്ത് തുടങ്ങിയ സീമ ഇന്നെത്തി നില്‍ക്കുന്നത് സ്വന്തമായി നിരവധി അപൂര്‍വ്വ ചിത്രങ്ങളുള്ള ഇന്ത്യയിലെ പ്രശസ്തയായ ഒരു വന്യജീവി ഫോട്ടോഗ്രാഫറിലാണ്. ഭര്‍ത്താവ് തന്നെയാണ്  ഈ ഫോട്ടോഗ്രാഫറുടെ വഴികാട്ടി. ജേണലിസ്റ്റായിരുന്ന അവര്‍ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായ എന്‍ എ നസീറീന്റെ കൂടെയുള്ള ഒരു ട്രക്കിങ്ങിലെ അനുഭവങ്ങളും കാഴ്ചകളും പ്രചോദനം കൊണ്ടാണ് വന്യജീവി ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. 7 വര്‍ഷത്തോളമായി ക്യാമറയുമായി കാടിന്റെ ഭംഗിയും ജീവിതവും ഒപ്പിയെടുക്കാന്‍ സീമ രംഗത്തുണ്ട്. നിബിഡ വനങ്ങളാണ് അവരുടെ ഇഷ്ട സ്ഥലം. 'മണിക്കൂറുകളുടെ  കാത്തിരിപ്പിനൊടുവില്‍ എനിക്ക് ഒരുപാട് തവണ നല്ല ഫോട്ടോകള്‍ മിസ്സായിട്ടുണ്ട്. പക്ഷെ എനിക്കൊരിക്കലും ഇത് മടുക്കാറില്ല . കാടിന്റെ വന്യതയും ഭംഗിയും എന്നെ  വീണ്ടും വീണ്ടും വന്യ ജീവി ഫോട്ടോഗ്രഫിയിലേക്ക് നയിക്കുമെന്ന് ' അവര്‍ ഒരിക്കല്‍  ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. അത്രയും കാടിനെയും കാട്ടിലെ ജീവികളെയും ഇഷ്ടപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറാണ ് സീമ സുരേഷ്.



      ഫിസിക്‌സ് ടീച്ചറിലെ ഫോട്ടോഗ്രാഫര്‍


ഫിസിക്‌സ് ടീച്ചറില്‍ നിന്ന് വന്യ ജീവി ഫോട്ടോഗ്രഫിയിലേക്ക് എത്തിയ ഒരാളാണ് അപര്‍ണ്ണ പുരുഷോത്തമന്‍. ഹയര്‍സെക്കന്ററി അധ്യാപികയായ ഇവര്‍ ലെന്‍സുകളെകുറിച്ചുള്ള പഠനത്തിലൂടെയാണ് ഫോട്ടോഗ്രാഫിയിലേക്ക് പ്രവേശിക്കുന്നത്. ലെന്‍സുകളെ കുറിച്ചുള്ള അറിവ് അവര്‍ക്ക് ഫോട്ടോഗ്രഫി എളുപ്പമാക്കി. മൃഗങ്ങളേക്കാള്‍ പക്ഷികളോടാണ് അപര്‍ണ്ണക്ക് താത്പര്യം. ഇതിനകം നിരവധി ഫോട്ടോ എക്‌സിബിഷനുകള്‍ അവര്‍ നടത്തി കഴിഞ്ഞു. നിരവധി അവാര്‍ഡുകളും ഫോട്ടോകളെ തേടിയെത്തി. വന വന്യജീവി സംരക്ഷണ ക്യാമ്പയിനുകളിലെ സ്ഥിര മുഖമാണ് അപര്‍ണ്ണ.


      പ്രകൃതി സ്‌നേഹത്തില്‍ നിന്ന് ഫോട്ടോഗ്രഫിയിലേക്ക്


തന്റെ പ്രകൃതിയോടുള്ള സ്‌നേഹവും താത്പര്യവുമാണ് തന്നെയൊരു

ഫോട്ടോഗ്രാഫറാക്കിയതെന്നാണ് നിഷ പുരുഷോത്തമന്‍ പറയുന്നത്. 8 വര്‍ഷമായി നിഷ ഫോട്ടോഗ്രഫി രംഗത്തുണ്ട്.. തിരുവന്തപുരം  ആര്‍ട്‌സ് കോളേജില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ നിഷക്ക് താന്‍ ലെന്‍സിലൂടെ കാണുന്ന എന്തിനോടും ബഹുമാനമാണ്. 'ഷേഡ്‌സ് ഓഫ് ലൈഫ്' എന്ന മരം നട്ടുപിടിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രീന്‍ മൂവ്‌മെന്റിന്റെയും 'വൈ നോട്ട് എസ്‌കേപെയ്ഡ്‌സ്' എന്ന പേരില്‍ നടക്കുന്ന ടൂറിസ്റ്റുകളെ കൊണ്ട് അവര്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങളില്‍ മരം വച്ച് പിടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ക്യാമ്പയിനിന്റെയും സ്ഥാപകയാണീ ഫോട്ടോഗ്രാഫര്‍. 2014 ല്‍ ബി.ബി.സിയുടെ വന്യജീവി ഫോട്ടോഗ്രാഫര്‍ അവാര്‍ഡിലേക്കുള്ള പട്ടികയില്‍ നിഷയുടെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു.


      ചെറിയ കാര്യങ്ങളിലേക്ക് തിരിച്ച് വച്ച ലെന്‍സ്


ജോലിയുടെയും കുടുംബത്തിന്റെയുമെല്ലാം തിരക്കുകള്‍ക്കിടയിലും തന്റെ ഫോട്ടോഗ്രഫിക്ക് സമയം കണ്ടെത്തുന്ന കോഴിക്കോട് നിന്നുള്ള ഒരു ടീച്ചറാണ് പുഷ്പ. മറ്റു വന്യജീവി ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ചെറിയ ജീവികളോടാണ് പുഷ്പയുടെ ലെന്‍സുകള്‍ക്ക് താത്പര്യം. കുട്ടിക്കാലത്ത് പ്രകൃതിയോടുണ്ടായിരുന്ന താത്പര്യമാണ് തന്നെ ഫോട്ടോഗ്രാഫിയിലേക്ക് നയിച്ചതെന്നാണ് പുഷ്പ പറയുന്നത്. തനിക്ക് ചുറ്റുമുള്ള ജീവികളും പ്രകൃതിയുമാണ് ഈ ഫോട്ടോഗ്രാഫറുടെ  ചിത്രങ്ങളിലധികവും. പ്രകൃതിയെയും കാടിനെയും ഫ്രയിമിലാക്കാന്‍ നാം തിരഞ്ഞ് പോകണമെന്നില്ല  നമുക്ക് ചുറ്റും നിറഞ്ഞുനില്‍ക്കുന്നതിലേക്ക് ശരിയായ രീതിയില്‍ ലെന്‍സുകള്‍ തിരിച്ച് വെച്ചാല്‍ മതിയെന്നാണ് ഈ ഫോട്ടോഗ്രാഫറുടെ പക്ഷം.


      അച്ഛന്‍ പകര്‍ന്ന് തന്ന വഴിയേ


എറണാകുളം ജില്ലയില്‍ നിന്നുള്ള ലത ഒരു വക്കീലാണ്. പക്ഷെ ഈ വക്കീലിന് ഇഷ്ട കൂട്ടുകാരന്‍ ക്യാമറയാണ്. അച്ഛന്‍ പ്രഭാകരന്റെ കൂടെയാണ് കൊച്ചു ലത കാടുകയറാന്‍ പഠിച്ചത്. മൃഗഡോക്ടറായിരുന്ന അച്ഛനാണ് ഫോട്ടോഗ്രഫിയുടെ ബാല പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത്. കേസിന്റെയും കോടതിയുടേയുമൊക്കെ തിരക്കിലും കാടു കയറാനും ചിത്രങ്ങള്‍ പകര്‍ത്താനും ഈ വക്കീല്‍ സമയം കണ്ടെത്താറുണ്ട്.



കാട്ടിലെ കാഴ്ച കണ്ടങ്ങനെ


ചെന്നൈയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറാണ് ശ്രീദേവി. ചെറുപ്പത്തില്‍ അച്ഛനും അമ്മയും സിനിമകാണിക്കാന്‍ കൊണ്ടുപോയതിനേക്കാള്‍ തന്നെ കാടുകാണിക്കാനാണ് കൊണ്ട് പോയിരുതെന്ന് ശ്രീദേവി ഒരഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. അന്ന് മുതല്‍ ഉള്ളില്‍ കയറിയ കാടിന്റെ വന്യതയും മനോഹാരിതയുമാണ് ഫോട്ടോഗ്രഫിയിലേക്ക് അവരെ  നയിച്ചത്.

      ഭര്‍ത്താവ് സത്യനാരായണനും ശ്രീദേവിയുടെ വലകയ്യായി കൂടെയുണ്ട്. 





                                       


Comments

Popular posts from this blog

50000 രൂപക്ക് താഴെ വിലവരുന്ന അഞ്ച് ക്യാമറകള്‍.....

 ആമസോണില്‍ കയറി, ഒരു കേമറനോക്കി,.. രണ്ടാമത്തെ ക്യാമറനോക്കി എല്ലാത്തിനും ഒടുക്കതെ വിലയാണ്.......50000 രൂപവിയുള്ള ക്യാമറകള്‍ ആണ് പരിശോദിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ തുടക്കാര്‍ക്ക് ആയിടുള്ളതാണ് ഈ വിലയിലുള്ള ക്യാമറകള്‍.   1. നിക്കോണിന്റെ  D5600   24 മെഗാപിക്‌സല്‍ സെന്‍സര്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. 41,990 ആണ് ആമസോണില്‍ ഇതിന്റെ വില. എന്നാല്‍ ഓഫറിന്റെ സമയങ്ങളില്‍ 40000 രൂപക്ക് ലഭിചേക്കാം.ടച്ച്‌സക്രീന്‍ ഈ ക്യമറയില്‍ ഉണ്ട്. വെരിയാന്‍ഗിള്‍ മോണ്റ്റര്‍ ആണ് ഇതിന്റെ സവിഷേശത ആണ് . അത് കൊണ്ട് തന്നെ പല ആഗിളില്‍ ഫോട്ടോ എടുക്കാം.5 എ ഫ് ബ് എസ് അണ് ക്യാമറയ്ക്ക് ഉള്ളത് അതായത് ഒരു സെക്കന്‍ഡില്‍ അഞ്ച് ഫോട്ടോ എടുക്കാം. നാല്‌സെക്കന്‍ഡങ്കിലും തുടര്‍ച്ചയായ് ഷട്ടര്‍ പ്രസ്സ് ചെയാം. ഫുള്‍ എച്ച് ഡി മാത്രമേ സപ്പോര്‍ട്ട് ഉള്ളൂ. ഇത് മിറര്‍ ലെസ്സ് ക്യാമറയല്ല. ഡി എസ് എല്‍ ആര്‍ ക്യാമറയാണ്. ഫോട്ടോ ആണ് നിങ്ങളുടെ മുന്‍ഗണന എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ വാങ്ങാം. ഫോട്ടോഗ്രഫിക്ക് ബെസ്റ്റ് ആണ് ഈ ക്യാമറ. ഓട്ടോ ഫോക്കസ് മോശാണ്, വീഡിയോയുടെ കാര്യത്തില്‍ . എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ ഇവന്‍ പുലിയാണ് എന്ന് തന്നെ പറയാ...

മനുഷ്യത്വം കരയില്‍ അലിഞ്ഞു

 പാലായന കഥകള്‍ ഇന്നൊരു വാര്‍ത്തയല്ല. അഭയാര്‍ത്ഥികളും പാലയനങ്ങളും എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു വന്ന നിര്‍ബന്ധിത അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നങ്ങളും, അവരുടെ ദുരിതങ്ങളും പലതരത്തില്‍ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായെങ്കിലും പലരും അതിന്റെ ഭീകര മുഖം തിരിച്ചറിഞ്ഞില്ല. 2015 ല്‍ തുര്‍ക്കി ജേര്‍ണലിസ്റ്റ് ആയ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിന്റെ ചിത്രം വേണ്ടിവന്നു ലോക മാനവികതയുടെ കണ്ണുതുറക്കാന്‍. ഒരു ചിത്രവും ഈ അടുത്ത കാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിലൂഫര്‍ ഡെമിര്‍ന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത മൂന്ന് വയസ്സുകാരന്‍ അയ്‌ലന്റെ ചേതനയറ്റ ശരീരം ഇന്നു മൊത്തം അഭയാര്‍ഥികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരുപാട് വാര്‍ത്തകളും ചര്‍ച്ചകളും അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്നു വന്നെങ്കിലും അതിനൊന്നും കിട്ടാത്ത ജനശ്രദ്ധയായിരുന്നു നിലൂഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ചത്. കുടിയേറ്റത്തിന്റെ, നിസ്സഹായതയെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു അയ്‌ലന്റേത്. ചിത്രം ലോകത്തോട് സംസാരിക്കുകയായിരുന്നു. തിരമാലകളെ ചുംബിച്ച് മണല്‍ തട്ടി...