Skip to main content

Posts

Showing posts from August, 2022

ചിത്രങ്ങള്‍ ശബ്ദിക്കുമ്പോള്‍

മനുഷ്യ ജീവിതത്തില്‍ ഇന്ന് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ചിത്രങ്ങള്‍. നിസ്സാരമായി നമ്മള്‍ കാണുന്ന ഒരു ചിത്രത്തിന് ആയിരം വാക്കുകളെ മറികടന്ന് ആശയങ്ങളെ വിവരിക്കാന്‍ കഴിയും. എഴുതപ്പെട്ട ഒരു വാര്‍ത്ത പ്രതിപാതിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ വിഷയത്തെക്കുറിച്ചുള്ള വാര്‍ത്താവിനിമയത്തിന് വാര്‍ത്താ ചിത്രത്തിലൂടെ സാധിക്കും. ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് സമയം. നമ്മള്‍ എഴുതപ്പെട്ട വാര്‍ത്ത വായിക്കുന്നതിനേക്കാള്‍ ചുരിങ്ങിയ സമയം കൊണ്ട് ഒരു ചിത്രത്തിലൂടെ ഒരേ സമയം ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും.  ഇങ്ങനെ വാര്‍ത്തയുടെ ഉള്ളടക്കം വിവരിക്കാന്‍ ചിത്രങ്ങള്‍ ഉപയോഗിക്കുന്ന ജേര്‍ണലിസത്തിന്റെ പ്രത്യേക രൂപമാണ് ഫോട്ടോ ജേര്‍ണലിസം. വാര്‍ത്താഫോട്ടോകള്‍ ഉപയോഗിക്കുന്ന രീതി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടിയാണ് ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ കൊത്തുപണികള്‍ ഉപയോഗിച്ചായിരുന്നു ചിത്രങ്ങള്‍ അച്ചടിച്ചിരുന്നത്. ക്യാമറയുടെ വരവോടെ ഈ മേഖലയില്‍ വലിയൊരു പുരോഗതിയുണ്ടായി. രണ്ടായിരത്തി പതിനെട്ട് ജൂണിന്റെ തുടക്കത്തില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു നിപ്പാ വൈറ...

യുദ്ധത്തിന് വിരാമമിട്ട ക്ലിക്ക്

  യുദ്ധത്തിന് വിരാമമിട്ട ക്ലിക്ക് യുദ്ധമുഖത്തെ ചിത്രങ്ങള്‍ പലപ്പോഴും ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധങ്ങള്‍ വിജയിക്കുന്ന രാജ്യത്തിന് പോലും സമാധാനം നല്‍കുന്നില്ല. യുദ്ധ കാലയളവില്‍ ആ രാജ്യങ്ങളിലെ സാധാരണ ജീവിതങ്ങള്‍ പുറംലോകത്ത് എത്തിക്കുന്നതില്‍ യുദ്ധ ചിത്രങ്ങള്‍ മുഖ്യപങ്കുവഹിക്കുന്നു. ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു വിയറ്റ്‌നാം യുദ്ധകാലത്ത് അസോസിയേറ്റ് പ്രസ്സിന്റെ വിയറ്റ്‌നാമീസ് അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന്റെ 'യുദ്ധത്തിന്റെ ഭീതി' എന്ന ചിത്രം. 1972 ജൂണ്‍ 8ന് വിയറ്റ്‌നാം വായുസേനയുടെ അശ്രദ്ധമൂലം അഗ്നിഗോളമായി തീര്‍ന്ന ട്രാങ് ബാങില്‍ നിന്നെടുത്ത ഫോട്ടോ ആയിരുന്നു അത്. വിയറ്റ്‌നാമിലെ സൈഗോണില്‍ നിന്നും 25മൈല്‍ വടക്കുപടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ വായുസേന അബദ്ധത്തില്‍ ഒരു ലോഡ് നപാം(ബോംബ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഒരു രാസ പദാര്‍ത്ഥം)വര്‍ഷിക്കുകയായിരുന്നു. ഹൈവേയിലൂടെ കരഞ്ഞുകൊണ്ട് തന്റെ നേരെ ഓടിയടുക്കുന്ന ഒരുകൂട്ടം കുട്ടികളും സൈനികരും, കൂട്ടത്തില്‍ ആര്‍ത്തു കരഞ്ഞുകൊണ്ട് വിവസ്ത്രയായി ഒരു പെണ്‍കുട്ടിയ...

കാലത്തിന്റെ ശേഷിപ്പുകളും, ശേഷിപ്പുകളുടെ പുരസ്‌ക്കാരങ്ങളും

 ലോകത്തിലെവിടെയും നടക്കുന്ന ചലനങ്ങള്‍ പോലും ഏക സ്‌ക്രീനില്‍ തെളിയുന്ന കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. മറ്റേത് മേഖലയെക്കാളും ഫോട്ടോഗ്രഫി വളരുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. മനുഷ്യന്റെ നിത്യ ജീവിതത്തിന്റെ ദൃശ്യങ്ങള്‍ ഓരോ നിമിഷവും ക്യാമറ കണ്ണുകള്‍ പകര്‍ത്തി എടുക്കുന്നു. ഫോട്ടോഗ്രഫി എന്ന വിസ്മയത്തിന്റെ തുടക്കം 1839 ലാണെന്നാണ് രേഖകള്‍ പറയുന്നത്. മറന്നു പോകുവാന്‍ സാധ്യതയുള്ള സംഭവങ്ങളെ പുതിയ തലമുറയ്ക്ക് കാണിച്ചു കൊടുക്കുവാന്‍ ഫോട്ടോഗ്രഫി വളരെയധികം സഹായിക്കുന്നുണ്ട്. ഒരു തരത്തില്‍ ഒരു ജനതയുടെ കഥകള്‍ പങ്കിടാനുള്ള ഒരു മാര്‍ഗം കൂടിയാണ് ഈ ഫോട്ടോഗ്രാഫുകള്‍. വ്യക്തികള്‍ എന്ന നിലയില്‍ നമ്മള്‍ ആരാണെന്നും, നമ്മുടെ താല്പര്യങ്ങള്‍, ബന്ധങ്ങള്‍, സാഹസികതകള്‍ ക്രിയാത്മകതള്‍ ഇവയെല്ലാം പ്രദര്‍ശിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് ഫോട്ടോഗ്രഫി ഫോട്ടോഗ്രാഫിയെ സ്‌നേഹിക്കുകയും വ്യത്യസ്ത ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്ന ഒരു വ്യക്തിക്ക്  ലഭിക്കുന്ന പരമോന്നത ബഹുമതിയാണ് പുലിറ്റ്‌സര്‍ പുരസ്‌കാരം. അമേരിക്കന്‍ ഐക്യ നാടുകളിലെ പത്രം, മാഗസിന്‍, ഓണ്‍ലൈന്‍ ജേര്‍ണലിസം, സാഹിത്യം, സംഗീത രചന, ഫോട്ടോഗ്രഫി എന്നിവയില...

കാലത്തിന്റെ മാറ്റം കാഴ്ച്ചകള്‍ക്ക് പകിട്ടേകുന്നു.

സാങ്കേതിക വിദ്യകള്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഡി.എസ്.എല്‍.ആര്‍, എസ്.എല്‍.ആര്‍, ഡിജിറ്റല്‍ ക്യാമറകളുടെ ഇടയിലേക്ക് സ്മാര്‍ട്ട് ഫോണിന്റെ കടന്നു വരവ് ക്യാമറ സങ്കല്‍പ്പത്തെ തിരുത്തിയെഴുതി. ആര്‍ക്കും എപ്പോഴും എവിടെ നിന്നും ഫോട്ടോകള്‍ എടുക്കാന്‍ സൗകര്യം ഒരുങ്ങി. ഫോട്ടോഗ്രഫി എന്ന സങ്കല്‍പ്പം ജനകീയമായത് മൊബൈല്‍ഫോട്ടോഗ്രഫി വന്നതോടെയാണ്, എല്ലാവരുടേയും കൈകളില്‍ മൊബൈല്‍ ക്യാമറ സജീവമായി. സിംബിളായി ഫോട്ടോഗ്രഫി മേഖല മാറിയത് മൊബൈല്‍ ഫോട്ടോഗ്രഫി വന്നതോടെയാണ്. എന്നാല്‍ മൊബൈല്‍ ഫോട്ടോഗ്രഫി  പഴയകാല ഫോട്ടോഗ്രഫിയെ മാറ്റിമറിച്ചു.  ആദ്യകാലങ്ങളില്‍ ക്യാമറയുടെ ഉപയോഗത്തില്‍ പ്രൊഫഷണല്‍ രീതി ഉണ്ടായിരുന്നു. ഫോട്ടോ  എടുക്കുന്നതിനായി  ക്യാമറയുടെ ഫങ്ഷന്‍സ് ശ്രദ്ധിച്ച് സെറ്റ് ചെയ്ത് എടുക്കണമായിരുന്നു. എന്നാല്‍ ഇന്ന് മൊബൈല്‍ ക്യാമറ ലോകത്ത് ആര്‍ക്കും അനായാസം ഫോട്ടോകള്‍ ഏത് ആംഗിളിലും എടുക്കാന്‍ സാധിക്കുന്നതരത്തിലേക്ക് എത്തിച്ചേര്‍ന്നു. മൊബൈല്‍ ക്യാമറകളുടെ വരവോടെ എസ്.എല്‍.ആര്‍നും ഡി.എസ്.എല്‍.ആര്‍നും മാത്രമുണ്ടായിരുന്ന ബ്ലൂര്‍ ഫങ്ഷന്...

പെയ്‌തൊഴിയാന്‍ ബാക്കിയാക്കി വിക്ടര്‍

 ഗാഢമായി മഴയെ സ്‌നേഹിച്ച് ഒടുവില്‍ മഴയുടെ കൂടെ മണ്ണില്‍ അലിഞ്ഞു ഇല്ലാതായ പേരാണ് വിക്ടര്‍ ജോര്‍ജ്. പെയ്തുതോരാത്ത ഒരുപിടി ഓര്‍മ്മകള്‍ ബാക്കിവെച്ച് മഴയോടലിഞ്ഞു ചേര്‍ന്ന മഴയുടെ സ്വന്തം കൂട്ടുകാരന്‍. മലയാളമനോരമ ദിനപത്രത്തിന്റെ മുഖ്യ ഫോട്ടോഗ്രാഫര്‍ ആയിരുന്ന വിക്ടര്‍. ജൂലൈ 9നു ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ വെണ്ണിയാനി മലയിലെ ഉരുള്‍പൊട്ടലിന്റെ ചിത്രങ്ങളെടുക്കവേ മണ്ണിടിച്ചിലിനിടയില്‍പെട്ട് ആകസ്മികമായി മരണമടഞ്ഞു. പുറകിലേക്ക് മറിഞ്ഞു കിടക്കുന്ന വിക്ടറിന്റെ മൃതശരീരമാണ് പിന്നീട് കിട്ടിയത്. നിധി പോലെ വിക്ടര്‍ എപ്പോഴും കൂടെക്കരുതുന്ന നിക്കോണ്‍ ക്യാമറ പൊട്ടിത്തകര്‍ന്ന് തൊട്ടടുത്ത് കിടപ്പുണ്ടായിരുന്നു.   മഴയായിരുന്നു വിക്ടറിന്റെ ഇഷ്ടഇനം, മഴയോടൊപ്പം ഭ്രാന്തമായി അലഞ്ഞ മനുഷ്യന്‍, മഴയുടെ സൗന്ദര്യത്തെ തെല്ലും ചോര്‍ന്നുപോകാതെ തന്റെ ക്യാമറയിലൂടെ വിക്ടര്‍ ഒപ്പിയെടുത്തു. മിഴിവുള്ള ചിത്രങ്ങള്‍ക്കുവേണ്ടി, അവയുടെ പൂര്‍ണതയ്ക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഒരുക്കമായിരുന്നു അദ്ദേഹം.    1955 ഏപ്രില്‍ 10നു കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരി ഗ്രാമത്തിലാണ് വിക്ടര്‍ ജോര്‍ജ്ജ് ജനിച്ചത...

വാര്‍ത്തകള്‍ക്ക് ജീവന്‍ പകരുന്ന ചിത്രങ്ങള്‍

 ഫോട്ടോകള്‍ നൈമിഷികമാണ്. അതിന് പല തരത്തിലുള്ള അര്‍ത്ഥങ്ങളും അര്‍ത്ഥതലങ്ങളും ഉണ്ടായിരിക്കും. ഏതൊരു ഫോട്ടോയ്ക്കും പലതരം കഥകള്‍ പങ്കുവെക്കുവാനുണ്ടാകും. ന്യൂസ് ഫോട്ടോഗ്രഫി മറ്റു ഫോട്ടോഗ്രഫികളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്. കഠിനാധ്വാനവും ഭാഗ്യവും ഒരു പോലെ ആവശ്യമുള്ള മേഖലയാണ് ന്യൂസ് ഫോട്ടോഗ്രഫി. ഒരു സംഭവത്തെ അതിന്റെ ആധികാരികതയോടും സത്യസന്ധതയോടും കൂടി പകര്‍ത്തുക എന്നതാണ് ഒരു ന്യൂസ് ഫോട്ടോഗ്രാഫറുടെ കടമ. 19ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്തകളോടൊപ്പം ചിത്രങ്ങളും പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചത്. ചിത്രങ്ങള്‍ക്ക് ഏതൊരു വിഷയത്തിന്റെയും ആധികാരികത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വാര്‍ത്തകളുടെ കൂടെചിത്രങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ് ആ വാര്‍ത്തക്ക് പൂര്‍ണ്ണത കൈവരുന്നത്.    ന്യൂസ് ഫോട്ടോഗ്രഫിയെ ഒരിക്കലും ഒറ്റ വാക്കില്‍ നിര്‍വചിക്കാന്‍ സാധിക്കില്ല. ചിത്രങ്ങള്‍ക്ക് കഥകള്‍ പങ്കുവെയ്ക്കുവാനുള്ള കഴിവ് കൂടുതലാണ്. ന്യൂസ് ഫോട്ടോഗ്രഫിയും അത്തരത്തിലൊന്നാണ്. പത്രങ്ങളിലെ ചിത്രങ്ങള്‍ മാത്രം വായിക്കുന്നവരുണ്ടാവാം, അവരെ സംബന്ധിച്ചിടത്തോളം വാര്‍ത്തകളേക്കാള്‍ പ്രാധാന്യം അതിലുള്ള ചിത്രങ്ങള്...

ലെന്‍സുകളുടെ ലോകം

 സാങ്കേതികവിദ്യ വളരെയധികം ജനകീയമായ ഈ കാലഘട്ടത്തില്‍ ക്യാമറയെക്കുറിച്ചും അതിന്റെ ലെന്‍സുകളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് പുതിയ തലമുറ. എന്നിരുന്നാലും സാഹചര്യങ്ങള്‍ക്കനുസരിച്ചും പ്രകാശത്തിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ചും ക്യാമറ ലെന്‍സുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ഒരു ഫോട്ടോഗ്രാഫര്‍ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ മികച്ച ലെന്‍സുകളുടെ സാന്നിധ്യം ആവശ്യമാണ്. ചിത്രീകരിക്കേണ്ട രംഗത്തിനനുസരിച്ച് ക്യാമറകളില്‍ വിവിധതരം ലെന്‍സുകള്‍ ഉപയോഗിക്കുന്നു. ലെന്‍സുകളെപ്പറ്റി വലിയ തോതിലുള്ള പഠനവും അതിന്റെ പ്രായോഗികതയും  ഫോട്ടോഗ്രഫിയില്‍ ക്രിയേറ്റിവിറ്റി ഉള്‍പ്പെടുത്തുവാന്‍ സഹായിക്കും. സ്മാര്‍ട്ട് ഫോണുകള്‍ വിപ്ലവസൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍ ഫോട്ടോഗ്രഫി എന്നത് ഏവര്‍ക്കും സുപരിചിതവും അനായാസം പഠിച്ചെടുക്കാവുന്നതുമായി മാറി. എന്നാല്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രഫിയില്‍ ഒരു നിശ്ചിത നിമിഷത്തെ, കൃത്യമായി പ്രകാശത്തെ  ഉപയോഗിച്ച് ഒബ്‌ജെക്ടിനെ ഫോക്കസ് ചെയ്തു ചിത്രങ്ങള്‍ പകര്‍ത്തേണ്ടതുണ്ട്. ഇവിടെയാണ് ലെന്‍സുകള്‍ക്കുള്ള  പ്രാധാന്യം. നമ്മുടെ ഫോട്ടോഗ്രഫി താല...

ബ്ലാക്ക് & വൈറ്റ് ഫ്രെയിമില്‍ രചിച്ച എകാന്ത കവിതകള്‍

 ''Black and white creates a stranger dreamscape that colour never can'' ജാക്ക് വാന്റൊഫിന്റെ ഈ വാക്കുകള്‍ കണ്ണിലുടക്കുന്നതും, കടമെടുക്കുന്നതും അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ഫ്രാന്‍സെസ്‌കാ വുഡ്മാന്റെ ജീവിതത്തിന്റെ ആമുഖമാക്കാനാണ്. കറുപ്പിലും വെളുപ്പിലും വെളിച്ചം വിന്യസിപ്പിച്ചു സ്ത്രീ ശരീരത്തെ പാത്രമാക്കി അവര്‍ തീര്‍ത്ത ലോകങ്ങളെല്ലാം എല്ലാ മുന്‍ ധാരണകളെയും യുക്തിയെയും കൈവെടിഞ്ഞു ഉപബോധതലത്തെ ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവയായിരുന്നു. പതിമൂന്ന് വയസ്സുമുതല്‍ 22-ാം വയസ്സുവരെ നീണ്ടുനിന്ന ഫോട്ടോഗ്രാഫി ജീവിതം. ഇക്കാലയളവില്‍ പകര്‍ത്തിയ എണ്ണൂറോളം വരുന്ന ചിത്രങ്ങള്‍. 22-ാം വയസ്സില്‍ ആത്മഹത്യ! മാതാപിതാക്കള്‍ ഇന്നും സൂക്ഷിക്കുന്ന പത്തായിരത്തോളം വരുന്ന നെഗറ്റിവുകള്‍. ഒരര്‍ത്ഥത്തില്‍ ദൃശ്യങ്ങളില്‍ അവര്‍ തീര്‍ത്ത ലോകത്തെ തന്നെ കുറിക്കുന്നതായ ജീവിതം ! കോളറാഡോയിലെ ഒരു കലാകുടുംബത്തില്‍ തന്നെയായിരുന്നു ഫ്രാന്‍സസ്‌കയുടെ ജനനം; ചിത്രകാരനും ഫോട്ടോഗ്രാഫറുമായ പിതാവിനും, ശില്പിയായ മാതാവിന്റെയും മകളായി 1958 ഏപ്രില്‍ 3ന്. അകാലപക്വമായ വിടവാങ്ങലിന് മുന്‍പായി തന്നെ ആഴത്തില്‍ പഠനം ആവശ്യപ്പെടുന്നതും, ത...

കുഞ്ഞന്‍ ക്യാമറ സൃഷ്ട്ടിക്കുന്ന വലിയ വിപ്ലവങ്ങള്‍

 ഡിജിറ്റല്‍ ക്യാമറ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്ന മിറര്‍ലെസ്സ് ക്യാമറകളിന്ന് വലിപ്പക്കുറവ് കൊണ്ടും മികച്ച പ്രവര്‍ത്തന രീതി കൊണ്ടും ക്യാമറ സ്‌നേഹികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. സോണി, പാനസോണിക്, നിക്കോണ്‍, കാനോണ്‍, എന്നീ പ്രമുഖ ബ്രാന്‍ഡുകളാണ് വിപണിയില്‍ മിറര്‍ലെസ്സ് ക്യാമറകള്‍ എത്തിക്കുന്നത്.  സാധാരണയായി ഒരു പെന്റാപ്രിസം ഉള്‍പ്പെടുന്ന മെക്കാനിക്കല്‍ മിറര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ് എസ്.എല്‍.ആറുകള്‍. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവോടെ ഫിലിമുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്ന ക്യാമറകള്‍ പിന്നീട് ഡിജിറ്റല്‍ സിംഗിള്‍ ലെന്‍സ് റിഫ്‌ലക്‌സ് ക്യാമറ എന്ന ഡി.എസ്.എല്‍.ആറായി മാറി. ലെന്‍സില്‍ പതിയുന്ന ദൃശ്യങ്ങള്‍ ആദ്യം വ്യൂഫൈന്‍ഡറിലേക്കും പിന്നീട് സെന്‍സറിലേക്കും നല്‍കാന്‍ സഹായകമാവുന്ന പെന്റാപ്രിസവും സെമി ട്രാന്‍സ്പരെന്റ് മിററും അടങ്ങിയതാണ് ഇത്തരം ക്യാമറകള്‍, എന്നാല്‍ ഇത്തരം ക്യാമറകളില്‍ നിന്നും വ്യത്യസ്തമായി പെന്റാപ്രിസവും ഉയര്‍ന്നു മാറുന്ന മിററും ഇല്ലാത്ത ക്യാമറകളാണ് മിറര്‍ലെസ്സ് ക്യാമറകള്‍. ഡി. എസ്. എല്‍. ആര്‍ ക്യാമറകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരക്കുറവ...

ക്യാമറയേന്തി യുദ്ധഭൂമിയില്‍

 ഒരു ചിത്രം ഒരായിരം കഥകള്‍ പറയുമെന്നാണ് പറയാറ്, പറയുന്ന കഥകളിലെല്ലാം കണ്ണീരും ,കഷ്ട്ടപാടുകളും, ആയുധങ്ങളും, ചോരയുടെ ചുവപ്പും മാത്രം ഉണ്ടാമ്പോള്‍ ആ കഥകള്‍ പകര്‍ത്തുന്ന മനുഷ്യരുടെ  മാനസികവസ്ഥയെകുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മരണം മുന്നില്‍കണ്ടുകൊണ്ട് തോക്കിനും ബോംബിനും നടുവില്‍ അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നറിയാതെ വ്യൂഫൈന്‍ഡറില്‍ കണ്ണുംനട്ടിരിക്കുന്ന ആ മനുഷ്യരുടെ മനോവീര്യം ചെറുതൊന്നുമായിരിക്കുകയില്ല. അവരുടെ ഏക ആയുധം കൈയില്‍ മുറുകെ പിടിച്ച ക്യാമറ കണ്ണുകള്‍ മാത്രമായിരിക്കും. അവരത് ചേര്‍ത്തു പിടിച്ചിരിക്കുന്നത് സമൂഹത്തോട് വലിയ കാര്യങ്ങള്‍ വിളിച്ച് പറയാനാണ്. നിങ്ങള്‍ കാണാത്ത, നിങ്ങള്‍ അറിയാത്ത പലതും ഇവിടങ്ങളില്‍ നടക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനാണ്. ഞങ്ങളിത് ചെയ്തില്ലെങ്കില്‍ മറ്റാര് ഇത് ചെയ്യും? ലോകത്ത് അസ്വീകാര്യമായ കാര്യങ്ങളുണ്ടാകുമ്പോള്‍ അത് എല്ലാവരും അറിയേണ്ടതുണ്ട്. മരണത്തെ ഭയന്ന് ഞങ്ങള്‍ക്കിത് ചെയ്യാതിരിക്കാനാകില്ലെന്ന് അവരുടെ പ്രവര്‍ത്തികളിലൂടെ കാണിച്ചു തരുന്നു.  കൊളമ്പിയ ജേണലിസം റിവ്യൂ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് യുദ്ധ ജേണലിസ്റ്റുകളില്‍ വലിയ തോത...

ഫോട്ടോഗ്രഫി സംസാരിച്ച സിനിമകള്‍

 ഒരു വിഷയത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാനും കൈകാര്യം ചെയ്യാനും സിനിമകള്‍ക്ക് കഴിയാറുണ്ട്. വ്യത്യസ്തമായ പ്രമേയങ്ങളും കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്യുന്ന ഒന്നായി ഇന്ന് സിനിമ മാറിയതും ഇതു കൊണ്ടുതന്നെയായിരിക്കണം. പുതിയ സാങ്കേതികവിദ്യകളും വിവാദ ചര്‍ച്ചാ വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഫോട്ടോഗ്രഫി എന്നത് ഇതിവൃത്തമായി നിര്‍മ്മിച്ച  ചലച്ചിത്രങ്ങള്‍ ലോകത്ത് ഒരുപാടുണ്ട്. അവയില്‍് ഓരോന്നും അതിന്റെ അവതരണശൈലിയില്‍ വേറിട്ട് നില്‍ക്കുന്നു. ഫോട്ടോഗ്രാഫുകള്‍ എന്നും ചരിത്രത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. കാണാതെ പോകുന്ന അറിവുകളെയാണ് അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നത്. ഫോട്ടോഗ്രാഫര്‍ മാരുടെ ജീവിതം ഒരുപാട് ക്ഷമയും സാഹസികതയും നിറഞ്ഞതാണ്. നടക്കാന്‍ പോകുന്ന കാര്യങ്ങളെ മുന്‍കൂട്ടി കാണാനുള്ള കഴിവ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. ഫോട്ടോഗ്രാഫര്‍മാരുടെ ജീവിതവും ആ മേഖലയുടെ സാധ്യതകളും ഇതുവരെ പൂര്‍ണമായി മലയാളസിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടിലെങ്കിലും ഫോട്ടോഗ്രഫിയുടെ പ്രാധാന്യം കാണിക്കുന്ന സിനിമകള്‍ കുറവാണ്്. ഒരുപക്ഷെ, സെല്‍ഫികളുടെ കടന്നുവരവ് ഒരു സംസ്‌കാരത്ത...

സഞ്ചാരിയുടെ വര്‍ണ്ണങ്ങള്‍

 യാത്രകള്‍ പലപ്പോഴും പുതിയ തിരിച്ചറിവുകളാണ്,കാഴ്ചകള്‍ കാണുന്നതിലേറെ മനസ്സിന്റെ സന്തോഷം കൂടിയാണത്. കുടുംബവുമൊന്നിച്ചും കൂട്ടുകാരുമായും യാത്രചെയ്യുമ്പോള്‍ മറ്റുള്ളവരെ കൂടുതല്‍ അടുത്തറിയാന്‍ സാധിക്കും. കണ്ട കാഴ്ചകള്‍ മറ്റു യാത്രികനിലേക്കെത്തിക്കുമ്പോള്‍ മാത്രമേ യാത്രകള്‍ പൂര്‍ണ്ണമാവുകയുള്ളു. ഓരോരുത്തരുടെയും കാഴ്ചയുടെ വസന്തങ്ങള്‍ വ്യത്യസ്തമാണ്. അത് കൊണ്ടുതന്നെ യാത്രാചിത്രങ്ങള്‍ അതിന്റെ സൗന്ദര്യത്തേക്കാളേറെ അനുഭവങ്ങളിലേക്ക് ഒരു സഞ്ചാരിയെ ആകര്‍ഷിക്കുന്നത്. ഓരോ യാത്രിയകന്റെയും മനസ്സിലുള്ള ചിത്രങ്ങള്‍ ക്യാമറ ചിത്രങ്ങളായി പകര്‍ത്തിയാല്‍ ആ സ്ഥലത്തിന്റെ യഥാര്‍ത്ഥ അനുഭവം അത് കാണുവരിലേക്കെത്തിക്കുന്നു. കണ്ടത് മനോഹരം കാണാത്തത് അതി മനോഹരം എന്നത് പോലെ ഓരോ ചിത്രവും ഓരോ യാത്രികന്റെയും  മനസ്സിലേക്കെത്തുന്ന ഊര്‍ജ്ജമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വളരെ സുപരിചിതമായ ഇന്ന് യാത്രാചിത്രങ്ങള്‍ക്കു മാത്രമായി ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ്, ഫേസ്ബുക്ക്  തുടങ്ങിയ പ്ലാറ്റുഫോമുകളില്‍ അനേകം പേജുകളുണ്ട്. ഇത്തരം പേജുകളില്‍ ചിത്രങ്ങളോടുകൂടിയ യാത്രാവിവരണങ്ങള്‍ സുലഭമാണ്. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളായ വയനാട്ടിലെ 900...

ചരിത്രം ക്യാമറയിലൂടെ

 'വാക്കുകള്‍ വ്യക്തമല്ലാത്തപ്പോള്‍ ഞാന്‍ ഫോട്ടോഗ്രാഫുകളുമായി ഫോക്കസ് ചെയ്യും. ചിത്രങ്ങള്‍ അപര്യാപ്തമാകുമ്പോള്‍ ഞാന്‍ നിശ്ശബ്ദതയോടെ തൃപ്തനാകും.'                                           - അന്‍സെല്‍ ആദംസ് ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞന്‍ ജാമ്പാറ്റിസ്റ്റാ ഡെലാ പൊര്‍റ്റായുടെ (1535-1615) ആ കാഴ്ച ഒരു ചരിത്രമവാന്‍ പോകുകയാണ് എന്ന് ആ മുറിയില്‍ പലര്‍ക്കും മനസിലായില്ല. അതിഥികള്‍ പലരും ആ കാഴ്ച ഭയപ്പെടുത്തി. മുറിക്കുള്ളിലെ ഭിത്തിയില്‍, ഏതാനും കൊച്ചുമനുഷ്യരുടെ പ്രതിരൂപങ്ങള്‍ തലകീഴായി നടക്കുന്നു! ആ കാഴ്ച കണ്ട് പല മനുഷ്യരും പേടിച്ചരണ്ടുപോയ അവര്‍ അപ്പോള്‍ത്തന്നെ മുറിയില്‍നിന്നു പുറത്തുചാടി. അപ്പോള്‍ തന്നെ പെറ്ററ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചു. ഫോട്ടോഗ്രഫിയുടെ ചരിത്രത്തില്‍ നടന്നതായി പറയപ്പെടുന്ന രസകരമായ ഒരു സംഭവമാണിത്. ഇരുട്ടു നിറഞ്ഞ ഒരു പെട്ടിയുടെയോ മുറിയുടെയോ ഉള്ളിലേക്ക് ഒരു കൊച്ചു സുഷിരത്തിലൂടെ പ്രകാശം കടക്കുമ്പോള്‍ എതിര്‍ദിശയിലുള്ള പ്രതലത്തില്‍ പുറത്തുള്ള വസ്തുവിന്റെ തലകീഴായ പ്രതിബിംബം തെള...

കാടിനും പറയാനുണ്ട്

 നഗരത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ നിന്നും അകന്ന് പ്രകൃതിയോടിണങ്ങി അല്‍പനേരം ചിലവഴിക്കാന്‍ കൂടിയാണ് പല ഫോട്ടോഗ്രാഫേഴ്‌സും  വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി ഇടവേളകളിലായി  ചെയ്യുന്നത്. കാടിന്റെ വന്യതയില്‍ ആര്‍ക്കും ഒട്ടും ശല്യമുണ്ടാകാതെ സ്വസ്ഥ ജീവിതം നയിക്കുന്ന മൃഗങ്ങളെ ക്യാമറ കണ്ണിലൂടെ നോക്കിക്കാണാനും സുപരിചിതവും അല്ലാത്തതുമായ ജീവികളെ ക്യാമറയില്‍ പകര്‍ത്താനും പ്രകൃതിയെ അത്രമേല്‍ സ്‌നേഹിക്കുന്ന ഒരു ഫോട്ടോഗ്രാഫറിനു മാത്രമേ സാധിക്കൂ. കാട്ടിലേക്കു പോകുന്നതിനു മുമ്പ് തന്നെ ഫോട്ടോഗ്രാഫര്‍ കാടിനെ കുറിച്ചും ഒരോ ജീവിയുടേയും സ്വഭാവ സവിശേഷതയും കൃത്യമായി പഠിച്ചിരിക്കണം.  ഒരിക്കല്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി, എല്ലാ മനുഷ്യന്റെയും ഉള്ളില്‍ ഒരു കാടുണ്ട്് അതും തന്റെ കഴിവും പ്രവര്‍ത്തി പരിചയവും കൊണ്ടുമാണ് നല്ല ഫോട്ടോ പിറക്കുന്നത്. താന്‍ വിചാരിക്കുന്നിടത്തേയ്ക്ക് അഥവാ തന്റെ ക്യാമറയുടെ ലെന്‍സ് ഫോക്കസ് ചെയ്തിരിക്കുന്നിടത്തേക്ക് ജീവികള്‍ താനേ വരുമായിരുന്നു. മാത്രവുമല്ല എപ്പോളും അവയില്‍ നിന്നും കൃത്യമായി അകലം പാലിച്ചിരിക്കണം, അടുത്തേക്ക് ചെല്ലും തോറും അവ ആക്ര...