Skip to main content

Posts

Showing posts from September, 2022

ചരിത്രം അടയാളപ്പെടുത്തിയ ചിത്രങ്ങള്‍

  2015 ആഗസ്റ്റ് മാസത്തില്‍ആര്‍ടിക് ധ്രുവ പ്രവിശ്യയില്‍ ഒരു യാത്രയില്‍ ആയിരു കെന്‍സ്റ്റിന്‍ ലാംഗന്‍ബര്‍ഗര്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അതി പ്രശസ്തമായ ഒരു ചിത്രമാണ് ''മരിച്ചുകൊണ്ടിരിക്കുന്ന ധ്രുവകരടി '' എന്ന് പേരിടിരിക്കുന്ന ഈ ചിത്രം. ഉരുകിതീര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ചെറിയ മഞ്ഞുപാളിക്ക് മുകളില്‍ നില്‍ക്കുന്ന  ഈ മെലിഞ്ഞു അവശനായ ഹിമക്കരടിയെ മാറുന്ന കാലാവസ്ഥയുടെ അടയാളമായാണ് കെന്‍സ്റ്റിന്‍ അടയാളെപ്പടുത്തിയത്. പോളാര്‍ ബെയര്‍ കസര്‍വേഷന്‍ ഇന്റര്‍നാഷണല്‍സിന്റെ സീനിയര്‍ ഡയറക്ടര്‍ ഈ ഫോട്ടോയെ അടുത്തുകൊണ്ടിരിക്കുന്ന അപകടം എന്നാണ് വിശേഷിപ്പിച്ചത്. അന്തരീക്ഷ താപനിലയിലെ ക്രമാതീതമായ ഉയര്‍ച്ചയെ കുറിച്ച്ആഗോളതലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടാന്‍ കാരണമായ ഒരു ചിത്രം കൂടിയാണ് കെന്‍സ്റ്റിന്റെ 'മരിച്ചുകൊണ്ടിരിക്കു ധ്രുവകരടി'. ഇറാഖ് യുദ്ധത്തിന്റെ  ഏറ്റവും ഭീകരമായ ഒരുമുഖമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാകുത്. അമേരിക്കന്‍ ചെക്ക് പോയിന്റിലൂടെ വീടിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന ഇറാഖ് കുടുംബത്തിന് നേരെ അമേരിക്കന്‍ പടാളക്കാര്‍ ആക്രമണം അഴിച്ചു വിടുകയും, ആ അക്രമത്തില്‍ മാതാപിതാക്കളെ നഷ്ട്‌ടെപ്പടുക...

മനുഷ്യത്വം കരയില്‍ അലിഞ്ഞു

 പാലായന കഥകള്‍ ഇന്നൊരു വാര്‍ത്തയല്ല. അഭയാര്‍ത്ഥികളും പാലയനങ്ങളും എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു വന്ന നിര്‍ബന്ധിത അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നങ്ങളും, അവരുടെ ദുരിതങ്ങളും പലതരത്തില്‍ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായെങ്കിലും പലരും അതിന്റെ ഭീകര മുഖം തിരിച്ചറിഞ്ഞില്ല. 2015 ല്‍ തുര്‍ക്കി ജേര്‍ണലിസ്റ്റ് ആയ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിന്റെ ചിത്രം വേണ്ടിവന്നു ലോക മാനവികതയുടെ കണ്ണുതുറക്കാന്‍. ഒരു ചിത്രവും ഈ അടുത്ത കാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിലൂഫര്‍ ഡെമിര്‍ന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത മൂന്ന് വയസ്സുകാരന്‍ അയ്‌ലന്റെ ചേതനയറ്റ ശരീരം ഇന്നു മൊത്തം അഭയാര്‍ഥികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരുപാട് വാര്‍ത്തകളും ചര്‍ച്ചകളും അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്നു വന്നെങ്കിലും അതിനൊന്നും കിട്ടാത്ത ജനശ്രദ്ധയായിരുന്നു നിലൂഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ചത്. കുടിയേറ്റത്തിന്റെ, നിസ്സഹായതയെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു അയ്‌ലന്റേത്. ചിത്രം ലോകത്തോട് സംസാരിക്കുകയായിരുന്നു. തിരമാലകളെ ചുംബിച്ച് മണല്‍ തട്ടി...

ഉടഞ്ഞുപോയ ഫ്രെയിമുകള്‍

 ആഗോളതലത്തില്‍ ശ്രദ്ധ നേടിയതും, വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ,വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതുമായ ചില ഫോട്ടോകളുണ്ട.് പ്രശസ്തിക്കും, പുരസ്‌ക്കാരങ്ങള്‍ക്കും അര്‍ഹമായ ആ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാരില്‍ ചിലര്‍ ജീവിതം സ്വയമേ അവസാനിപ്പിച്ച സംഭവങ്ങളും ചരിത്രം നമുക്ക് മുന്നില്‍ തുറന്ന് വെക്കുന്നു. തങ്ങളുടെ നീതിബോധത്തെയും, മാനുഷികതയെയും അത്രമേല്‍ ചോദ്യം ചെയ്ത ചില ചിത്രങ്ങളാല്‍ അവര്‍ വേട്ടയാടപ്പെടുകയും മരണത്തിനു സ്വയം വിധേയരാവുകയും ചെയ്തു. അതില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട മൂന്നു ഫോട്ടോഗ്രാഫേഴ്‌സിനെ പരിചയപ്പെടാം. ഡയാന്‍ ആര്‍ബസ് ഡയാന്‍ ആര്‍ബസിന്റെ ഫോട്ടോഗ്രാഫുകള്‍ ജീവിതത്തിന്റെ വിചിത്രമായ വീക്ഷണത്തിലൂന്നിയുള്ളവയായിരുന്നു. മനസ്സിനെ അത്രമേല്‍ അസ്വസ്ഥമാക്കും വിധമുള്ള ചിത്രങ്ങളായിരുന്നു അതിലേറെയും. ദുരൂഹത നിറഞ്ഞതും  ഇരുണ്ടതുമായ മനുഷ്യാവസ്ഥകളെ നിരന്തരം പ്രണയിച്ചിരുന്നു ഡയാന്‍. ശാരീരിക വൈകല്യങ്ങളുള്ളവരെയും വിചിത്രമായ മാനസികതലങ്ങളിലുള്ളവരെയും തെരുവിലെ സര്‍ക്കസ് കളിക്കാരെയും വരെ തന്റെ പോര്‍ട്രെയ്റ്റുകളില്‍ ഡയാന്‍ ഉള്‍പ്പെടുത്തിയിരുന്നു. അദ്ധേഹത്തിന്റെ മനസ്സ് അനി...

വര്‍ണ്ണ വെളിച്ചം കൊണ്ടുള്ള വരയും ജീവിതവും

 'ജീവിതവുമായുള്ള പ്രണയമാണ് ഫോട്ടോഗ്രഫി ' എന്നാണ് ബര്‍ക്ക് ഉസെല്‍  (Burk uzzle) പറഞ്ഞത്. മനുഷ്യനും ഫോട്ടോഗ്രഫിയും തമ്മില്‍ വര്‍ഷങ്ങളുടെ പഴക്കവും ബന്ധവും ഉണ്ട്. പണ്ടു മുതല്‍ തന്നെ വസ്തുക്കളെ ഒപ്പിയെടുക്കുക എന്ന ഒരു ആശയം നമ്മുടെ പൂര്‍വികന്മാരുടെ മനസ്സില്‍ ഉണ്ടായിരുന്നു. വെളിച്ചം കൊണ്ടുള്ള വരെയാണ് ഫോട്ടോഗ്രഫി. ഓരോ ദിവസവും വ്യത്യസ്തങ്ങളായ ഫോട്ടോഗ്രഫികള്‍ക്കിടയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഫാഷന്‍ ഫോട്ടോഗ്രഫി, സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫി, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി, പ്രോഡക്റ്റ് ഫോട്ടോഗ്രഫി, വെഡിങ് ഫോട്ടോഗ്രഫി, ട്രാവല്‍ ഫോട്ടോഗ്രഫി എന്നിങ്ങനെ വിവിധ തരം  ഫോട്ടോഗ്രഫികള്‍. നാളിതുവരെ കണ്ടിട്ടില്ലാത്ത പലതിനെയും കാണുന്നത് ചിത്രങ്ങളിലൂടെയാണ്.  നമ്മളെല്ലാം ഓമനപ്പേരിട്ട് വിളിക്കുന്ന ന്യൂജനറേഷന്‍ എത്തിയപ്പോള്‍ ഫോട്ടോഗ്രഫി എന്നത് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. സ്മാര്‍ട്ട്‌ഫോണിന്റെ വരവോടെ സെല്‍ഫി എന്നത് ഒരു സ്റ്റാര്‍ ആയി. മൊബൈല്‍ ക്യാമറയുടെയും ഡിജിറ്റല്‍ ക്യാമറയുടെയും സ്വാധീനം വളരെ വലുതാണ്. ഫോട്ടോഗ്രാഫി വീഡിയോഗ്രഫി ഒരുപോലെയാണ് വളരുന്നത്. ബ്രിസ്റ്റള്‍ സ്വദേശിയും മറൈന്‍ നാച്വറല്‍ ഹിസ...

കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍

  കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍ കേരളത്തിലെ സ്ത്രീകള്‍ പൊതുവെ ഇറങ്ങിചെല്ലാത്ത ഒരിടമായിരുന്നു ഫോട്ടോഗ്രഫി. മോജോ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് നിരവധി പെണ്‍ ക്യാമറകള്‍ സമൂഹത്തിലേക്ക് തിരിച്ച് വച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം പൊതുവെ കുറവാണ്.  കാട് കയറി ഫോട്ടോ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സുരക്ഷയുമൊക്കെ മാനിച്ചാണ് ഈ മേഖലയിലേക്ക് പെണ്‍കൂട്ടം നടന്നടുക്കാത്തത്. പക്ഷെ കാട്ടിലെ കാഴ്ചകളും വന്യതയും ഒരു തവണ നമ്മളനുഭവിച്ചാല്‍ ക്യാമറ പിന്നെ ഒരിക്കലും തിരിച്ച് വെക്കാതിരിക്കാനാവില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഈ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.വന്യജീവി ഫോട്ടോഗ്രഫിയില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഇവര്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന വനിത ഫോട്ടോഗ്രാഫര്‍മാരുടെ മാതൃകകളാവേണ്ടതുണ്ട്. പെണ്ണുങ്ങള്‍ക്ക് പറ്റാത്ത ഇടമല്ല കാടെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇവരുടെ ഓരോ സ്‌നാപുകളും വിളിച്ച് പറയുന്നതും അതുതന്നെയാണ്. താഴ്ത്തികെട്ടലുകളിലോ കമ്മന്റടികളിലോ വീഴാതെ നമ്മുടെ ക്യാമറയിലും ക്യാമറയുടെ ഉള്ളിലൂടെ കാണുന്ന കാഴ്ചകളിലും വിശ്വാസമര്‍പ്പിച്ച് യാത്ര തിരിച്ചാല്‍ നല്ല ച...