Skip to main content

ക്യാമറയേന്തി യുദ്ധഭൂമിയില്‍

 ഒരു ചിത്രം ഒരായിരം കഥകള്‍ പറയുമെന്നാണ് പറയാറ്, പറയുന്ന കഥകളിലെല്ലാം കണ്ണീരും ,കഷ്ട്ടപാടുകളും, ആയുധങ്ങളും, ചോരയുടെ ചുവപ്പും മാത്രം ഉണ്ടാമ്പോള്‍ ആ കഥകള്‍ പകര്‍ത്തുന്ന മനുഷ്യരുടെ  മാനസികവസ്ഥയെകുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മരണം മുന്നില്‍കണ്ടുകൊണ്ട് തോക്കിനും ബോംബിനും നടുവില്‍ അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നറിയാതെ വ്യൂഫൈന്‍ഡറില്‍ കണ്ണുംനട്ടിരിക്കുന്ന ആ മനുഷ്യരുടെ മനോവീര്യം ചെറുതൊന്നുമായിരിക്കുകയില്ല. അവരുടെ ഏക ആയുധം കൈയില്‍ മുറുകെ പിടിച്ച ക്യാമറ കണ്ണുകള്‍ മാത്രമായിരിക്കും. അവരത് ചേര്‍ത്തു പിടിച്ചിരിക്കുന്നത് സമൂഹത്തോട് വലിയ കാര്യങ്ങള്‍ വിളിച്ച് പറയാനാണ്. നിങ്ങള്‍ കാണാത്ത, നിങ്ങള്‍ അറിയാത്ത പലതും ഇവിടങ്ങളില്‍ നടക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനാണ്. ഞങ്ങളിത് ചെയ്തില്ലെങ്കില്‍ മറ്റാര് ഇത് ചെയ്യും? ലോകത്ത് അസ്വീകാര്യമായ കാര്യങ്ങളുണ്ടാകുമ്പോള്‍ അത് എല്ലാവരും അറിയേണ്ടതുണ്ട്. മരണത്തെ ഭയന്ന് ഞങ്ങള്‍ക്കിത് ചെയ്യാതിരിക്കാനാകില്ലെന്ന് അവരുടെ പ്രവര്‍ത്തികളിലൂടെ കാണിച്ചു തരുന്നു. 



കൊളമ്പിയ ജേണലിസം റിവ്യൂ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് യുദ്ധ ജേണലിസ്റ്റുകളില്‍ വലിയ തോതില്‍ പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍ ( പി.ടി.എസ്.ഡി) വിഷാദം, മാനസിക ക്ലേശങ്ങള്‍ കണ്ടുവരുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ജീവിതത്തിലുള്ളതിനേക്കാള്‍ മനക്ലേശം ഈ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് അത്തരം പഠനങ്ങള്‍ തെളിയിക്കുന്നത്. യുദ്ധഭൂമിയില്‍ നില്‍ക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെ മനസ് കലുഷിതമായിരിക്കും. എന്ത് ചെയ്യണം? ഇനി എന്ത് സംഭവിക്കും? മരണഭയം, നിസ്സഹായാവസ്ഥ അങ്ങനെ ഒരുപാട് ചോദ്യങ്ങളും വെല്ലുവിളികളും അവര്‍ക്കുള്ളില്‍ ഒരേസമയം ഉണ്ടാകും. അതിനിടയില്‍ ഞങ്ങളെ രക്ഷിക്കൂ എന്ന് പറയുന്ന ഒരുപാട് കണ്ണുകളെ അവര്‍ക്ക് നിഷ്‌ക്കരുണം തള്ളിക്കളയേണ്ടി വന്നിട്ടുണ്ടാവും. അതിന്റെ കുറ്റബോധവും ഓര്‍മ്മകളും അവരെ യുദ്ധത്തിനപ്പുറവും വേട്ടയാടിക്കാണും.

 

20 കൊല്ലമായി യുദ്ധഫോട്ടോഗ്രാഫി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോണ്‍ മക്കലിന്റെ അനുഭവം പകര്‍ത്തുന്നത് ഇങ്ങനെയാണ്. പാട്രിസ് ലുമുംബക്കായി പോരാടുന്ന ചില യുവ വിമതരെ കോങ്കോയില്‍ വെച്ച് സര്‍ക്കാര്‍ സൈനികര്‍ വളഞ്ഞു. വിമതര്‍ തങ്ങളെ രക്ഷിക്കണമെന്ന ആവശ്യത്തോടെ ഡോണിനെ നോക്കി. ഡോണിന് നിസ്സഹായനായി നില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളു. ഒരുപക്ഷെ അവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ സൈനികരുടെ വെടിയുണ്ടകള്‍ക്ക് അദ്ദേഹവും ഇരയായേനെ. തിരിച്ച് പോന്നതിന് ശേഷവും ആ കണ്ണുകള്‍ എന്നെ വേട്ടയാടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിയറ്റ്‌നാമില്‍ അമേരിക്കന്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത ് നിക്ക് ഉട്ട് പകര്‍ത്തിയ ചിത്രമാണ് അദ്ദേഹത്തെ പ്രസ്സ് ഫോട്ടോഗ്രഫി മേഖലയില്‍ പ്രശസ്തനാക്കിയത്. നാപ്പാം ബോംബ് കബോഡിയന്‍ ഗ്രാമത്തില്‍ വര്‍ഷിച്ചപ്പോളുണ്ടായ വലിയ അഗ്നിഗോളത്തില്‍ നിന്നും രക്ഷപ്പെട്ട് കരഞ്ഞുകൊണ്ട് ഓടിവരുന്ന അമ്മയും നഗ്നയായ ഒരു ചെറിയ പെണ്‍കുട്ടിയും. ചിത്രം പകര്‍ത്തിയതിന് ശേഷം നിക്ക് ഉട്ട് ശ്രമിച്ചത് അവരെ രക്ഷിക്കാനാണ്. ആ ചിത്രം യുദ്ധത്തിനെതിരായ പൊതുവികാരം ഉണര്‍ത്തുകയും അമേരിക്കന്‍ ഭീകരതക്കെതിരായ മുന്നേറ്റമായി മാറുകയും ചെയ്തു.


യുദ്ധഭീകരതയുടെ നഗ്നത വെളിച്ചത്ത് കൊണ്ടുവന്ന ഈ ചിത്രത്തിനാണ് 1973 ലെ പുലിറ്റ്‌സര്‍ പുരസ്‌ക്കാരം ലഭിച്ചത്. ഒരു ചിത്രവും പണത്തിനും പ്രശകസ്തിക്കും വേണ്ടിയല്ല പകര്‍ത്തുന്നത്. ഇവയുടെയെല്ലാം പ്രധാനലക്ഷ്യം സമാധാനമാണ് സുഖം എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ്. ഓരോ യുദ്ധചിത്രങ്ങളും പറയുന്നതും യുദ്ധത്തിന്റെ പരിണിതഫലം വേദന മാത്രമാണെന്നാണ്. ഒരുപാട് ഫോട്ടോഗ്രാഫര്‍മാര്‍ മനുഷ്യന്റെ അതികഠിനമായ അവസ്ഥകളെ, അവന്റെ ഭയത്തെ, ജീവന്‍ ബലിയര്‍പ്പിച്ച്് ഒപ്പിയെടുക്കുന്നത് നല്ലൊരു മാറ്റം പ്രതീക്ഷിച്ചുകൊണ്ട് തന്നെയായിരിക്കും. ഇനി യുദ്ധങ്ങള്‍ വേണ്ടെന്നുള്ളതുതന്നെയാണ് ആ ചിത്രങ്ങള്‍ നല്‍കുന്ന സന്ദേശവും. ഒരു യുദ്ധകഥ ഫ്രെയിമില്‍ ഒതുക്കുക എന്നത് നിസാരമായ കാര്യമല്ല. യുദ്ധത്തിന്റെ തീവ്രതയും ആഴവും അതുപോലെ, ആത്മാവ് ഒട്ടും ചോര്‍ന്നുപോകാതെ പകര്‍ത്താന്‍ മനുഷ്യാവസ്ഥകള്‍ മനസ്സിലാവുന്ന മനുഷ്യത്വമുള്ള ഒരാള്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെ ആ മനുഷ്യരെ നമ്മള്‍ ഇടക്ക് ഓര്‍ക്കേണ്ടതുണ്ട്്. ഓരോ ചിത്രങ്ങള്‍ കാണുമ്പോഴും അതിനു പിന്നിലെ അവരുടെ പ്രയത്‌നത്തെ, വേദനയെ പ്രശംസിക്കേണ്ടതുണ്ട്.


Comments

Popular posts from this blog

50000 രൂപക്ക് താഴെ വിലവരുന്ന അഞ്ച് ക്യാമറകള്‍.....

 ആമസോണില്‍ കയറി, ഒരു കേമറനോക്കി,.. രണ്ടാമത്തെ ക്യാമറനോക്കി എല്ലാത്തിനും ഒടുക്കതെ വിലയാണ്.......50000 രൂപവിയുള്ള ക്യാമറകള്‍ ആണ് പരിശോദിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ തുടക്കാര്‍ക്ക് ആയിടുള്ളതാണ് ഈ വിലയിലുള്ള ക്യാമറകള്‍.   1. നിക്കോണിന്റെ  D5600   24 മെഗാപിക്‌സല്‍ സെന്‍സര്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. 41,990 ആണ് ആമസോണില്‍ ഇതിന്റെ വില. എന്നാല്‍ ഓഫറിന്റെ സമയങ്ങളില്‍ 40000 രൂപക്ക് ലഭിചേക്കാം.ടച്ച്‌സക്രീന്‍ ഈ ക്യമറയില്‍ ഉണ്ട്. വെരിയാന്‍ഗിള്‍ മോണ്റ്റര്‍ ആണ് ഇതിന്റെ സവിഷേശത ആണ് . അത് കൊണ്ട് തന്നെ പല ആഗിളില്‍ ഫോട്ടോ എടുക്കാം.5 എ ഫ് ബ് എസ് അണ് ക്യാമറയ്ക്ക് ഉള്ളത് അതായത് ഒരു സെക്കന്‍ഡില്‍ അഞ്ച് ഫോട്ടോ എടുക്കാം. നാല്‌സെക്കന്‍ഡങ്കിലും തുടര്‍ച്ചയായ് ഷട്ടര്‍ പ്രസ്സ് ചെയാം. ഫുള്‍ എച്ച് ഡി മാത്രമേ സപ്പോര്‍ട്ട് ഉള്ളൂ. ഇത് മിറര്‍ ലെസ്സ് ക്യാമറയല്ല. ഡി എസ് എല്‍ ആര്‍ ക്യാമറയാണ്. ഫോട്ടോ ആണ് നിങ്ങളുടെ മുന്‍ഗണന എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ വാങ്ങാം. ഫോട്ടോഗ്രഫിക്ക് ബെസ്റ്റ് ആണ് ഈ ക്യാമറ. ഓട്ടോ ഫോക്കസ് മോശാണ്, വീഡിയോയുടെ കാര്യത്തില്‍ . എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ ഇവന്‍ പുലിയാണ് എന്ന് തന്നെ പറയാ...

കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍

  കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍ കേരളത്തിലെ സ്ത്രീകള്‍ പൊതുവെ ഇറങ്ങിചെല്ലാത്ത ഒരിടമായിരുന്നു ഫോട്ടോഗ്രഫി. മോജോ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് നിരവധി പെണ്‍ ക്യാമറകള്‍ സമൂഹത്തിലേക്ക് തിരിച്ച് വച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം പൊതുവെ കുറവാണ്.  കാട് കയറി ഫോട്ടോ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സുരക്ഷയുമൊക്കെ മാനിച്ചാണ് ഈ മേഖലയിലേക്ക് പെണ്‍കൂട്ടം നടന്നടുക്കാത്തത്. പക്ഷെ കാട്ടിലെ കാഴ്ചകളും വന്യതയും ഒരു തവണ നമ്മളനുഭവിച്ചാല്‍ ക്യാമറ പിന്നെ ഒരിക്കലും തിരിച്ച് വെക്കാതിരിക്കാനാവില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഈ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.വന്യജീവി ഫോട്ടോഗ്രഫിയില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഇവര്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന വനിത ഫോട്ടോഗ്രാഫര്‍മാരുടെ മാതൃകകളാവേണ്ടതുണ്ട്. പെണ്ണുങ്ങള്‍ക്ക് പറ്റാത്ത ഇടമല്ല കാടെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇവരുടെ ഓരോ സ്‌നാപുകളും വിളിച്ച് പറയുന്നതും അതുതന്നെയാണ്. താഴ്ത്തികെട്ടലുകളിലോ കമ്മന്റടികളിലോ വീഴാതെ നമ്മുടെ ക്യാമറയിലും ക്യാമറയുടെ ഉള്ളിലൂടെ കാണുന്ന കാഴ്ചകളിലും വിശ്വാസമര്‍പ്പിച്ച് യാത്ര തിരിച്ചാല്‍ നല്ല ച...

മനുഷ്യത്വം കരയില്‍ അലിഞ്ഞു

 പാലായന കഥകള്‍ ഇന്നൊരു വാര്‍ത്തയല്ല. അഭയാര്‍ത്ഥികളും പാലയനങ്ങളും എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു വന്ന നിര്‍ബന്ധിത അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നങ്ങളും, അവരുടെ ദുരിതങ്ങളും പലതരത്തില്‍ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായെങ്കിലും പലരും അതിന്റെ ഭീകര മുഖം തിരിച്ചറിഞ്ഞില്ല. 2015 ല്‍ തുര്‍ക്കി ജേര്‍ണലിസ്റ്റ് ആയ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിന്റെ ചിത്രം വേണ്ടിവന്നു ലോക മാനവികതയുടെ കണ്ണുതുറക്കാന്‍. ഒരു ചിത്രവും ഈ അടുത്ത കാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിലൂഫര്‍ ഡെമിര്‍ന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത മൂന്ന് വയസ്സുകാരന്‍ അയ്‌ലന്റെ ചേതനയറ്റ ശരീരം ഇന്നു മൊത്തം അഭയാര്‍ഥികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരുപാട് വാര്‍ത്തകളും ചര്‍ച്ചകളും അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്നു വന്നെങ്കിലും അതിനൊന്നും കിട്ടാത്ത ജനശ്രദ്ധയായിരുന്നു നിലൂഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ചത്. കുടിയേറ്റത്തിന്റെ, നിസ്സഹായതയെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു അയ്‌ലന്റേത്. ചിത്രം ലോകത്തോട് സംസാരിക്കുകയായിരുന്നു. തിരമാലകളെ ചുംബിച്ച് മണല്‍ തട്ടി...