Skip to main content

ഉടഞ്ഞുപോയ ഫ്രെയിമുകള്‍

 ആഗോളതലത്തില്‍ ശ്രദ്ധ നേടിയതും, വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ,വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതുമായ ചില ഫോട്ടോകളുണ്ട.് പ്രശസ്തിക്കും, പുരസ്‌ക്കാരങ്ങള്‍ക്കും അര്‍ഹമായ ആ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാരില്‍ ചിലര്‍ ജീവിതം സ്വയമേ അവസാനിപ്പിച്ച സംഭവങ്ങളും ചരിത്രം നമുക്ക് മുന്നില്‍ തുറന്ന് വെക്കുന്നു. തങ്ങളുടെ നീതിബോധത്തെയും, മാനുഷികതയെയും അത്രമേല്‍ ചോദ്യം ചെയ്ത ചില ചിത്രങ്ങളാല്‍ അവര്‍ വേട്ടയാടപ്പെടുകയും മരണത്തിനു സ്വയം വിധേയരാവുകയും ചെയ്തു. അതില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട മൂന്നു ഫോട്ടോഗ്രാഫേഴ്‌സിനെ പരിചയപ്പെടാം.



ഡയാന്‍ ആര്‍ബസ്


ഡയാന്‍ ആര്‍ബസിന്റെ ഫോട്ടോഗ്രാഫുകള്‍ ജീവിതത്തിന്റെ വിചിത്രമായ വീക്ഷണത്തിലൂന്നിയുള്ളവയായിരുന്നു. മനസ്സിനെ അത്രമേല്‍ അസ്വസ്ഥമാക്കും വിധമുള്ള ചിത്രങ്ങളായിരുന്നു അതിലേറെയും. ദുരൂഹത നിറഞ്ഞതും  ഇരുണ്ടതുമായ മനുഷ്യാവസ്ഥകളെ നിരന്തരം പ്രണയിച്ചിരുന്നു ഡയാന്‍. ശാരീരിക വൈകല്യങ്ങളുള്ളവരെയും വിചിത്രമായ മാനസികതലങ്ങളിലുള്ളവരെയും തെരുവിലെ സര്‍ക്കസ് കളിക്കാരെയും വരെ തന്റെ പോര്‍ട്രെയ്റ്റുകളില്‍ ഡയാന്‍ ഉള്‍പ്പെടുത്തിയിരുന്നു. അദ്ധേഹത്തിന്റെ മനസ്സ് അനിയന്ത്രിതമാം വിധം അതിന്റെ ഭീകരത പ്രകടമാക്കുകയും, പലപ്പോഴായി അക്രമാസക്തയാവുകയും ചെയ്തിരുന്നു. ബ്ലൈഡ് കൊണ്ട് സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ചും സെഡേറ്റീവുകള്‍ അമിതമായി ഉപയോഗിച്ച് കൊണ്ടും 1971 ല്‍ ഡയാന്‍ തന്റെ ജീവിതം സ്വയം അവസാനിപ്പിക്കുകയായിരുന്നു. ചൈല്‍ഡ് വിത്ത് ടോയ് ഹാന്‍ഡ്, ഗ്രനേഡ് ഇന്‍ സെന്‍ട്രല്‍ പാര്‍ക്ക്, ഐഡന്റിക്കല്‍ ട്വിന്‍സ്, റോസെല്ലേ എന്നിവയാണ് ഡയാന്റെ പ്രധാന ചിത്രങ്ങള്‍.

.


ഐറാ ഗാലന്റ്


പ്രസിദ്ധമായ അമേരിക്കന്‍ ഫാഷന്‍ മാഗസിനായ 'വോഗി'ല്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റായിരുന്ന ഐറാ ഗാലന്റ് 1970ലാണ് ഫാഷന്‍ ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞത് . അദ്ധേഹത്തിന്റെ  മുന്‍കാല ജീവിതം വളരെ ദുരൂഹത നിറഞ്ഞ ഒന്നായിരുന്നു. റഷ്യന്‍ ജൂത കുടുംബത്തില്‍ ജനിച്ച ഗാലാന്റിന്റെ സഹോദരന്‍ 1980 ല്‍ കൊല്ലപ്പെടുകയുണ്ടായി. ഫാഷന്‍ രംഗത്തും, ഹെയര്‍ സ്‌റ്റൈലിങ്ങിലും കഴിവുതെളിയിച്ച ഗാലന്റ് താനാര്‍ജ്ജിച്ചെടുത്ത അനുഭവസമ്പത്തിലൂടെ ഫോട്ടോഗ്രഫി മേഖലയില്‍ വളരെയധികം പ്രശസ്തി നേടുകയുണ്ടായി. വ്യക്തിപരവും മാനസികവുമായ പല  പ്രതിസന്ധികളിലൂടെയും കടന്നുപോകേണ്ടിവന്ന അദ്ധേഹത്തിനെ ഏറ്റവുമധികം അസ്വസ്ഥയാക്കിയിരുന്നത് തന്റെ സഹോദരന്റെ കൊലപാതകമായിരുന്നു. മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗത്താല്‍ കടുത്ത വിഷാദരോഗത്തിന് അടിമയായിത്തീര്‍ന്ന ഗാലന്റ് പിന്നീട് അതില്‍നിന്ന് മോചിതയായെങ്കിലും ആരോഗ്യസ്ഥിതി വളരെ മോശമാവുകയും കടുത്ത ദാരിദ്ര്യത്തിലെത്തിപ്പെടുകയും ചെയ്തു. 1990 ല്‍ അമേരിക്കയിലെ ലാസ് വെഗാസ് ഹോട്ടലില്‍ ഗാലന്റിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.


ബോബ് കാര്‍ലോസ് ക്ലര്‍ക്ക്


ലൈംഗികതയെ അതിന്റെ വിവിധമായ ആര്‍ട്ടിസ്റ്റിക് തലങ്ങളില്‍ അടയാളപ്പെടുത്തും വിധമുള്ളവയായിരുന്നു വിഖ്യാത ഫോട്ടോഗ്രാഫര്‍ ബോബ് കാര്‍ലോസ് ക്ലര്‍ക്കിന്റെ ചിത്രങ്ങള്‍. രതിയുടെ വ്യത്യസ്ഥ മനോതലങ്ങളെ തന്റെ ഫോട്ടോഗ്രഫിക്ക് ക്യാന്‍വാസില്‍ ചായം ചേര്‍ത്ത് വരച്ചിട്ടിരുന്നു അദ്ധേഹം . രതിജന്യമായ പോട്രെയ്റ്റുകളിലൂടെ നഗ്നതയെ പല വിധത്തില്‍ ഒപ്പിയെടുത്തിരുന്ന ഫോട്ടോഗ്രാഫുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആര്‍ട്ട്ഗ്യാലറികളില്‍ ഇന്നും പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നു.  സ്ത്രീയുടെ ലൈംഗീകതയെ അതിന്റെ മുഴുവന്‍ സൗന്ദര്യത്തില്‍ തന്റെ ക്യാമറ കണ്ണിലൂടെ അദ്ദേഹം കണ്ടു. കടുത്ത വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്ന ബോബ് സ്വയം ഇല്ലാതാകുകയായിരുന്നു.  2006 മാര്‍ച്ചില്‍ ആയിരുന്നു ബോബിന്റെ ആത്മഹത്യ. അദ്ധേഹത്തിന്റെ വീക്ഷണങ്ങളടങ്ങുന്ന, ഭൂതകാലത്തെ അടയാളപ്പെടുത്തുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം “മെയ്ഡ് ഇന്‍ ഹെവന്‍” എന്ന പേരില്‍ ലണ്ടനിലെ പ്രസിദ്ധമായ ലിറ്റില്‍ ബ്ലാക്ക് ഗാലറിയില്‍ നടത്തുന്നു. എഴുതി തീര്‍ന്നിട്ടും ബാക്കിയാകുന്ന അക്ഷരങ്ങള്‍ പോലെ ' ഉടഞ്ഞുപോയൊരു ഫ്രെയിമില്‍' ഇവര്‍ മൂന്നു പേരും ഇന്നും ജീവിക്കുന്നു.


                                         


Comments

Popular posts from this blog

50000 രൂപക്ക് താഴെ വിലവരുന്ന അഞ്ച് ക്യാമറകള്‍.....

 ആമസോണില്‍ കയറി, ഒരു കേമറനോക്കി,.. രണ്ടാമത്തെ ക്യാമറനോക്കി എല്ലാത്തിനും ഒടുക്കതെ വിലയാണ്.......50000 രൂപവിയുള്ള ക്യാമറകള്‍ ആണ് പരിശോദിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ തുടക്കാര്‍ക്ക് ആയിടുള്ളതാണ് ഈ വിലയിലുള്ള ക്യാമറകള്‍.   1. നിക്കോണിന്റെ  D5600   24 മെഗാപിക്‌സല്‍ സെന്‍സര്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. 41,990 ആണ് ആമസോണില്‍ ഇതിന്റെ വില. എന്നാല്‍ ഓഫറിന്റെ സമയങ്ങളില്‍ 40000 രൂപക്ക് ലഭിചേക്കാം.ടച്ച്‌സക്രീന്‍ ഈ ക്യമറയില്‍ ഉണ്ട്. വെരിയാന്‍ഗിള്‍ മോണ്റ്റര്‍ ആണ് ഇതിന്റെ സവിഷേശത ആണ് . അത് കൊണ്ട് തന്നെ പല ആഗിളില്‍ ഫോട്ടോ എടുക്കാം.5 എ ഫ് ബ് എസ് അണ് ക്യാമറയ്ക്ക് ഉള്ളത് അതായത് ഒരു സെക്കന്‍ഡില്‍ അഞ്ച് ഫോട്ടോ എടുക്കാം. നാല്‌സെക്കന്‍ഡങ്കിലും തുടര്‍ച്ചയായ് ഷട്ടര്‍ പ്രസ്സ് ചെയാം. ഫുള്‍ എച്ച് ഡി മാത്രമേ സപ്പോര്‍ട്ട് ഉള്ളൂ. ഇത് മിറര്‍ ലെസ്സ് ക്യാമറയല്ല. ഡി എസ് എല്‍ ആര്‍ ക്യാമറയാണ്. ഫോട്ടോ ആണ് നിങ്ങളുടെ മുന്‍ഗണന എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ വാങ്ങാം. ഫോട്ടോഗ്രഫിക്ക് ബെസ്റ്റ് ആണ് ഈ ക്യാമറ. ഓട്ടോ ഫോക്കസ് മോശാണ്, വീഡിയോയുടെ കാര്യത്തില്‍ . എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ ഇവന്‍ പുലിയാണ് എന്ന് തന്നെ പറയാ...

കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍

  കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍ കേരളത്തിലെ സ്ത്രീകള്‍ പൊതുവെ ഇറങ്ങിചെല്ലാത്ത ഒരിടമായിരുന്നു ഫോട്ടോഗ്രഫി. മോജോ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് നിരവധി പെണ്‍ ക്യാമറകള്‍ സമൂഹത്തിലേക്ക് തിരിച്ച് വച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം പൊതുവെ കുറവാണ്.  കാട് കയറി ഫോട്ടോ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സുരക്ഷയുമൊക്കെ മാനിച്ചാണ് ഈ മേഖലയിലേക്ക് പെണ്‍കൂട്ടം നടന്നടുക്കാത്തത്. പക്ഷെ കാട്ടിലെ കാഴ്ചകളും വന്യതയും ഒരു തവണ നമ്മളനുഭവിച്ചാല്‍ ക്യാമറ പിന്നെ ഒരിക്കലും തിരിച്ച് വെക്കാതിരിക്കാനാവില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഈ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.വന്യജീവി ഫോട്ടോഗ്രഫിയില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഇവര്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന വനിത ഫോട്ടോഗ്രാഫര്‍മാരുടെ മാതൃകകളാവേണ്ടതുണ്ട്. പെണ്ണുങ്ങള്‍ക്ക് പറ്റാത്ത ഇടമല്ല കാടെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇവരുടെ ഓരോ സ്‌നാപുകളും വിളിച്ച് പറയുന്നതും അതുതന്നെയാണ്. താഴ്ത്തികെട്ടലുകളിലോ കമ്മന്റടികളിലോ വീഴാതെ നമ്മുടെ ക്യാമറയിലും ക്യാമറയുടെ ഉള്ളിലൂടെ കാണുന്ന കാഴ്ചകളിലും വിശ്വാസമര്‍പ്പിച്ച് യാത്ര തിരിച്ചാല്‍ നല്ല ച...

മനുഷ്യത്വം കരയില്‍ അലിഞ്ഞു

 പാലായന കഥകള്‍ ഇന്നൊരു വാര്‍ത്തയല്ല. അഭയാര്‍ത്ഥികളും പാലയനങ്ങളും എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു വന്ന നിര്‍ബന്ധിത അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നങ്ങളും, അവരുടെ ദുരിതങ്ങളും പലതരത്തില്‍ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായെങ്കിലും പലരും അതിന്റെ ഭീകര മുഖം തിരിച്ചറിഞ്ഞില്ല. 2015 ല്‍ തുര്‍ക്കി ജേര്‍ണലിസ്റ്റ് ആയ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിന്റെ ചിത്രം വേണ്ടിവന്നു ലോക മാനവികതയുടെ കണ്ണുതുറക്കാന്‍. ഒരു ചിത്രവും ഈ അടുത്ത കാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിലൂഫര്‍ ഡെമിര്‍ന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത മൂന്ന് വയസ്സുകാരന്‍ അയ്‌ലന്റെ ചേതനയറ്റ ശരീരം ഇന്നു മൊത്തം അഭയാര്‍ഥികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. ഒരുപാട് വാര്‍ത്തകളും ചര്‍ച്ചകളും അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്നു വന്നെങ്കിലും അതിനൊന്നും കിട്ടാത്ത ജനശ്രദ്ധയായിരുന്നു നിലൂഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ചത്. കുടിയേറ്റത്തിന്റെ, നിസ്സഹായതയെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു അയ്‌ലന്റേത്. ചിത്രം ലോകത്തോട് സംസാരിക്കുകയായിരുന്നു. തിരമാലകളെ ചുംബിച്ച് മണല്‍ തട്ടി...